Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thushar Vellappally

'ചൊറിയുന്നത് ഏത് ഉദ്ദേശ്യത്തോടെയെന്ന് എല്ലാവർക്കും അറിയാം': തുഷാർ - വി.ഡി കൂടിക്കാഴ്ചയിൽ കോൺഗ്രസിനുള്ളിൽ പോര്

തിരുവനന്തപുരം: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ നേതാവുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ച കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ കോലാഹലത്തിന് വഴിവെക്കുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പാർട്ടിയിലെ യുവനേതാക്കൾ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി കൊമ്പുകോർത്തതോടെ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നു. "ചിലർ ചൊറിയുന്നത് ഏത് ഉദ്ദേശ്യത്തോടെയാണെന്ന് എല്ലാവർക്കും അറിയാം" എന്ന തരത്തിലുള്ള രൂക്ഷമായ പരാമർശങ്ങളാണ് കോൺഗ്രസ് ഗ്രൂപ്പ് പോരുകളിൽ ഇപ്പോൾ ഉയരുന്നത്.

മുഖ്യമന്ത്രി വിഡി സതീശന്‍റെ ജന്മദിനത്തിൽ ആലുവയിലെ വസതിയിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന് ആശംസകൾ നേർന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സതീശനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്ന പശ്ചാത്തലത്തിൽ, മഞ്ഞുരുകലിന്‍റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ സന്ദർശനത്തെ കണ്ടത്. എന്നാൽ, എൻഡിഎ മുന്നണിയുടെ ഭാഗമായ ഒരു നേതാവിനെ മുഖ്യമന്ത്രി സ്വീകരിച്ചതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം യുവനേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നീക്കത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഒരു വിഭാഗം സൈബർ ഗ്രൂപ്പുകളിൽ സജീവമായതോടെയാണ് വി.ഡി. സതീശൻ അനുകൂലികളായ യുവനേതാക്കൾ പ്രതിരോധവുമായി എത്തിയത്. പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയ നയതന്ത്രങ്ങളെ സ്വന്തം പാർട്ടിയിലെ ചിലർ തന്നെ ബോധപൂർവം വിവാദമാക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇത്തരത്തിൽ ആക്ഷേപം ഉന്നയിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് അണികൾക്ക് കൃത്യമായി അറിയാമെന്നും, 'ചൊറിയാൻ' വരുന്നവർ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും സതീശൻ പക്ഷത്തെ യുവനേതാക്കൾ തിരിച്ചടിച്ചു.

അതേസമയം, കൂടിക്കാഴ്ചയിൽ രാഷ്ട്രീയ അജണ്ടകളൊന്നുമില്ലെന്നും വെറുമൊരു സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്നുമാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശൻ മുൻപ് നടത്തിയ വിമർശനങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും തുഷാർ പറഞ്ഞിരുന്നു. എങ്കിലും, മുന്നണി വ്യത്യാസമില്ലാതെയുള്ള ഈ കൂടിക്കാഴ്ചയും അതിനെച്ചൊല്ലി കോൺഗ്രസ് യുവനേതാക്കൾക്കിടയിൽ ഉടലെടുത്ത വാക്പോരും വരും ദിവസങ്ങളിൽ കെപിസിസിക്ക് പുതിയ തലവേദനയാകുമെന്നാണ് വിലയിരുത്തൽ.

 

Latest News

Corehub Up